Tips for reading this blog

Some of the posts in this blog are in Malayalam language. To read them, please install any Malayalam Unicode font. (Eg. AnjaliOldLipi) and set your browser as instructed here.

Tuesday, June 19, 2007

ആകാശയാത്ര (ഭാഗം 2)



തോളിലെ ബാഗിനു അതുവരെ തോന്നാത്ത കനം, മന്ദം മന്ദം അകത്തേമുറിയിലെക്ക് സിംഹക്കൂട്ടിലേക്കു തള്ളപ്പെട്ട മുയല്‍ക്കുട്ടനെപ്പോലെ വിറയാര്‍ന്ന കാല്‍‌വെയ്പ്പുകളോടെ എത്തി.ഇതിനെ ആണൊ ദാസാ സമയം എന്നു പറയുന്നത്. വരി വരിയായിട്ടിരിക്കുന്ന കസേരകളില്‍ തുല്യ ദുഖിതര്‍ തലയും കുനിച്ചിരിക്കുന്നു.മരണവീട്ടിലെ അലമുറയും നിലവിളിയും ഒഴിച്ചാല്‍ ബാക്കി എല്ലാം ഉണ്ട് ആ മുറിയില്‍. നമ്മുടെ നാട്ടുകാര്‍ നല്ല കുട്ടികളായി വരിയിലിരിക്കുന്നത് ആധ്യമായിട്ടാണ് കാണുന്നത്. ദാസപ്പനും അവസാനത്തെ കസേരയില്‍ ഇടം പിടിച്ചു.കസേരകളുടെ നിര അവസാനിക്കുന്നിടത്ത് ഒരു മേശക്കുപുറകില്‍ ഇരിക്കുന്ന ഓഫീസര്‍ക്ക് ഒരു കാലന്‍ ഛായ. കാത്തിരുപ്പ് അതും എന്തിനുവേണ്ടി യാണ് എന്നറിയാതെ ഊഴവും കാത്ത് കസേരകള്‍ ചാടി ചാടി ഇരുന്നു. തൊട്ടു മുന്നില്‍ ഇരിക്കുന്ന തമിഴ് ദബ്ബതികളോട് കാലന്‍ കയ്യില്‍ എത്രയുണ്ടെന്നു ചോധിക്കുന്നതു കേട്ടു. അപ്പൊ ഇവിടെയും ഉണ്ടല്ലേ പിരിവ് എന്നു മനസ്സിലോര്‍തിരിക്കുബോള്‍, അഞൂറ് റിങ്കിറ്റ് എന്നുത്തരം കേട്ടു.“ഹവ് ഡെയര്‍ യു റ്റു കം റ്റു എ ഫോറിന്‍ കണ്ട്രി വിത്ത് 500 ബഗ്ഗ്‌സ്?“ കാലന്‍ ചോദ്യത്തിനു മുന്നില്‍ അവരിരുന്ന് പരുങുബ്ബൊള്‍ ഉള്ളൊന്നുകാളി,ദെയ്‌വ്വമെ കീശയില്‍ രാജാവിണ്ടെ പടമുള്ള ഒരു നൂറു റിങ്കിറ്റ് നോട്ടുമാത്രം!ചായക്കാശിനായി എച്ച് ആര്‍ തന്നതാണ്,ഇവന്‍ നമ്മളെ എണ്ണയില്‍ പൊരിക്കും.എവിടെ നിന്നോ സംഭരിച്ച ശക്ത്തികള്‍ കൂട്ടി പിടിച്ച് കൈയ്യിലെ കടലാസുകള്‍ കാലണ്ടെ നേര്‍ക്കുനീട്ടി, ഇരിക്കാനായി ആംഗ്യം കാട്ടി കടലാസുകളിലൂടെ കാലന്‍ കണ്ണൊടിക്കിബ്ബോള്‍ സ്വന്തം ഹൃദയമിടിപ്പ് ദാസപ്പന്‍തിരിച്ചറിഞു.ചുറ്റും നിരത്തിവെച്ചിരിക്കുന്ന കംബ്ബ്യൂട്ടറുകളില്‍ കാലന്‍ കുത്തിനോക്കികൊണ്ടിരുന്നു.മുറിക്കിള്ളിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് കാലന്‍ ഹൃദ്ധ്യമായി
പറഞു ‘യു കാന്‍ ഗൊ, നൊ പ്രോബ്ലെംസ് , സോറി ഫോര്‍ ദ ഇന്‍ കണ്‍‌വീനിയന്‍സ്’, ഇത്രക്കൊന്നും വേണ്ട ചേട്ടാ വിട്ടാല്‍ മതി , പുള്ളിക്കൊരു സാഷ്‌ടാങ്കപ്രണാമം കൊടുത്താലോ എന്നൊര്‍ത്തുകൊണ്ട്,നന്ദി അറിയിച്ച് തിടുക്കത്തില്‍ പുറത്തേക്കിറങി.


കാലുകളില്‍ വായുവേഗം,നേരം ഒത്തിരിവയ്കിയതുകൊണ്ട് ഭാണ്ടക്കെട്ടുകളൊക്കെ ഒരിടത്തുകൂട്ടി വെച്ചിരിക്കുന്നു,ദാണ്ടെ ഇരിക്കുന്നു നമ്മടെ പച്ച പെട്ടി വലിച്ചോണ്ട് പുറത്തേക്കോടി.ദാസപ്പന്‍ എന്നെഴുതിയ ബോര്‍ഡും പിടിച്ചോണ്ട് ആരെങ്കിലും നില്‍പ്പുണ്ടൊ ? ആരെയും കാണുന്നില്ല,ഭഗവാനെ തിരിച്ചുപോയിക്കാണും.എല്ലം മൂക്കുപതിഞ് ഒരുപോലിരിക്കുന്നു,ജീവിതത്തില്‍ ആധ്യമായിട്ടാണ് ചൈനക്കാരെ നേരിട്ടുകാണുന്നത്,ബോര്‍ഡും തൂക്കിനില്‍ക്കുന്നവന്മാരുടെ അടുത്തുപോയി സൂക്ഷിച്ചു നോക്കാന്‍ തുടങി ഇനി ചെറിയ അക്ഷരത്തിലെങാനും എഴുതിയിട്ടുണ്ടൊ? കുന്തം പോയാല്‍ കുടത്തിലും എന്നല്ലേ..പരുങിനില്‍ക്കുന്ന എന്നെ കണ്ടതും ഹോട്ടല്‍
ബ്രോക്കര്‍മാരും,വാഹനമോട്ടികളും ദാണ്ടെ നില്‍ക്കുന്നേ നമ്മടെ ഇര എന്ന ഭാവത്തില്‍ എവിടെ പോണം സാര്‍ ? എങിനെ പോണം സാര്‍ ? മലേഷ്യ ചുറ്റിക്കാണിക്കാം , പൊളിച്ചുകാണിക്കാം എന്നോക്കെ പറഞ് ചുറ്റും കൂടി.അല്ലെങ്കില്‍ത്തന്നെ ഇവിടെ ചുറ്റി ഇരിക്കുബോഴാണവന്‍‌ ഇനിയും ചുറ്റിക്കാന്‍ വരുന്നു.ഒന്നു പോടെയ് നമ്മളിവിടെത്തന്നങു കൂടാന്‍ പോവുകയാണെന്ന ഭാവത്തില്‍ പെട്ടിക്കുമുകളില്‍ കയറിയിരുന്നു.ചുറ്റുമുള്ള ബോര്‍ഡുകളില്‍ കണ്ണുകള്‍ വട്ടം ചുറ്റിക്കൊണ്ടിരിക്കുബ്ബോള്‍ തലക്കുള്ളില്‍ ആധ്യമായി
കൊള്ളാവുന്നൊരു ബുദ്ധി തോന്നി, ‘എന്തെങ്കിലും പ്രശ്നമുടെങ്കില്‍ ദേവി മാഡത്തിനെ ഒന്നു വിളിച്ചാല്‍ മതി നമ്പര്‍ ഇതിലുണ്ട്‘ എച് ആര്‍ മധുരമായി മൊഴിഞത് കാതുകളില്‍ ഇരംമ്പി.


ഒരിക്കലും ആകര്‍ഷകമായി തോന്നിയിട്ടില്ലാത്ത മഞ പ്രതലത്തില്‍ കറുത്ത് കട്ടികൂടിയ അക്ഷരങള്‍ക്കായി ചുറ്റും പരതി.കര്‍ത്താവ്വേ ഒരു വിദൂരഭാഷിണി കട പോലും കാണ്മാനില്ല, ഇതെന്തൂട്ട് വിമാനത്താവളം! അപ്പൊ ഇവിടെ ഇത്തരം ഒരു കട ഇട്ടാണേലും വയറുനിറക്കാം എന്നുകരുതിയതും പുറകില്‍ നിന്നും തമിഴില്‍ വിളിക്കുന്നു,വന്താച്ച് നമ്മ അണ്ണെ വന്താച്ച് വെട്ടിത്തിരിഞതും ദാണ്ടെ നില്‍ക്കുന്നു ഇളിച്ചോണ്ടൊരു വാഹനമോട്ടി.ആന കൊടുത്താലും ആശ കൊടുക്കരുതെ കാലുകള്‍ രണ്ടും നിലത്താഞുകുത്തി കാറി കരയാന്‍ തോന്നി.അന്യഭാഷാ ചിത്രങള്‍ക്ക് അയ്ത്തം കല്‍പ്പിക്കാതിരുന്നത് എത്ര നന്നയി,മുറിതമിഴില്‍ നമ്മുടെ പ്രശ്ങള്‍ എല്ലാം കൊട്ടി.ഫോണ്‍ പണ്ണണം അവളവുതാനെ വാങ്കെ,കൂട്ടികൊണ്ട് പോയി ചില്ലറയിട്ട് വിളിക്കുന്ന ഫോണുകള്‍ക്കരികില്‍ നിറുത്തി,പരുങിക്കൊണ്ട് കീശയില്‍ നിന്നും കുഴിച്ചെടുത്ത പോലേ ഒരു രൂപാ നാണയം പുറത്തേക്കെടുത്തതും, അവസ്ത മനസ്സിലാക്കിയെങ്കിലും അടക്കാനാവാത്ത അവഞയോടെ ഒരു നോട്ടം പായിച്ചു കൊണ്ട്, നാന്‍ പോടറേന്‍ ശൊല്ലി കൊടുത്ത നംബര്‍ കുത്താന്‍ തുടങി. മറുതലക്കല്‍ കിളി നാദം കേട്ടതും വിളിച്ചു കൂവി “ഞാന്‍ വന്നിട്ട് എത്ര നേരമായി ഒരുത്തനേം കാണുന്നില്ല, ഓ എത്തിയോ അവിടെത്തന്നെ നിന്നോളൂ ആളുകള്‍ പുറപ്പെടാന്‍ കുറച്ചു വൈകി”,ഹാവൂ സമാധാ‍നമായി , തിരിഞ് പ്രതീക്ഷയോടെ കാത്തു നിന്ന അണ്ണനെ നോക്കി ഇങ്കെ വെയ്റ്റ് പണ്ണ സൊല്ലിയിറുക്ക് എന്നുപറ്ഞതും
എന്തൊ പിറു പിറുത്തുകൊണ്ട് തിരിഞു നടന്നു.


ഇനിയും എത്രനേരം ഇവിടെ ഇരിക്കണമാ എന്നൊര്‍ത്തുകൊണ്ട് പെട്ടിയെടുക്കാനായി കുനിഞതും പിടിയില്‍ എന്തൊ തിളങുന്നു, നമ്മുടെ പെട്ടിക്ക് ഇത്രക്കൊന്നും അലങ്കാരങള്‍ ഉണ്ടായിരുന്നില്ലല്ലോ ..ഒരു വെള്ളിച്ചങലയില്‍ ‘ആര്‍ച്ചര്‍ കാലിഫോര്‍ണിയ’ എന്നെഴുതി തൂക്കിയിട്ടിരിക്കുന്നു. കര്‍ത്താവ്വേ തിടുക്കത്തില്‍ പെട്ടിമാറിപോയിരിക്കുന്നു.അന്തരാത്മാവിണ്ടെ ആഴങളില്‍ കുഴിച്ചുമൂടിയിട്ടിരിക്കുന്ന കള്ളന്‍ സട കുടഞെണീറ്റു.സായിപ്പിന്ണ്ടെ പെട്ടിക്കകത്ത് കാര്യമായിട്ടെന്തെങ്കിലും കാണാതിരിക്കില്ല നമ്മുടെ പെട്ടിക്കുള്ളീലാണെങ്കില്‍ പഴയ കുറെ തുണികള്‍ മാത്രം കാണും,ഭാഗ്യലക്ഷ്മിയെ പുറം കാലുകൊണ്ട് തട്ടരുത് കള്ളന്‍ വിളിച്ചു കൂവി.അതോ പിച്ചക്കാരന്‍ സായിപ്പാകുമൊ ഇതൊരു മുള്ളുംകെട്ടാകുമൊ ? ഉള്ളില്‍ കള്ളനും പോല്ലീസും വടം വലിനടത്തിക്കൊണ്ടിരിക്കുന്നതിനിടക്ക് പെട്ടി പതുക്കെ പൊന്തിച്ചു നോക്കി നല്ല കനം,അമ്മിക്കല്ലും കൊണ്ട് സായിപ്പിതെവിടെ പോകുന്നു!അതോ തങ്ക കട്ടികളാണൊ?


കര്‍ത്താവ്വെ നീ എന്നെ ഇങനെ പരീക്ഷിക്കരുത്,സാഹചര്യങളാണ് ഒരുത്തനെ കള്ളനാക്കുന്നത് എന്നു പറയുന്നത് എത്ര ശരിയാണ്.മുന്നിലെ കണ്ണാടിചില്ലില്‍ പ്രതിഫലിച്ചരൂപത്തിന് നല്ലൊരു കള്ളന്‍ കട്ട്,ഒരു റാംജിറാവ് മുഖം മൂടിയുടെ കുറവുണ്ട്.“മാനത്തെ ചന്തിരനൊത്തൊരു മണിമാളിക കെട്ടും ഞാന്‍, മലേഷ്യന്‍ പൊന്നൂതി ഉരുക്കി അറ വാതിലു പണിയും ഞാന്‍“ പകല്‍കിനാവുകളുടെ കുത്തിക്കേറ്റം സഹിക്കവയ്യ ചുറ്റും മാദക സുന്ദരിമാരുടെ ചടുല നൃത്തം തകര്‍ക്കുന്നു, പൊന്നിന്‍ കാസയില്‍ വീഞ്,തള്ളേ കുളിരു കോരുന്നു.കള്ളദൃഷ്ടികള്‍ ചുറ്റും പായിച്ചു ആരെങ്കിലും നമ്മളെ നോക്കുന്നുണ്ടൊ,അപ്പൊഴാണ് പത്തടി അകലെ ഒരുത്തന്‍ നമ്മളെ സൂക്ഷിച്ചു നോക്കുന്നു, പുണ്യാളാ കോങ്കണ്ണാണൊ ? അതൊ സി ഐ ഡി കള്‍ മണത്തറിഞൊ ? അതൊ വായും പൊളിച്ചൊണ്ട് കുത്തുവിളക്കു പോലെ നില്‍ക്കുന്നത് കണ്ടിട്ടു നോക്കുന്നതാണൊ ? കണ്ണുകള്‍ തമ്മിലുടക്കിയതും ചേട്ടന്‍ നമ്മുടെ നേര്‍ക്ക് ഒരു അടി വെച്ചതും
ഒരുമിച്ചായിരുന്നു,ഞെട്ടിത്തരിച്ചു എന്നൊന്നും പറഞാല്‍ പൂര്‍ണ്ണമാവില്ല,ഡ്രാക്കുളയെ നേരിട്ടുകണ്ട ഒരു ഫീലിങ്,ഒളികണ്ണിട്ട് ചുണ്ടുകള്‍ ക്കിടയിലൂടെ ചോര കുടിക്കാനുള്ള സെറ്റിംഗ്സ് വല്ലതും നീണ്ടു വരുന്നുണ്ടൊ എന്നു നോക്കണമെന്നു തോന്നിയെങ്കിലും ഒടുക്കത്തെ മനോബലം സമ്മതിക്കുന്നില്ല.ഉള്ളിലെ ചാണക്യന്‍ തല പുകച്ചതിണ്ടെ ആണൊ അതൊ ഒരു കള്ളനാവാനുള്ള യോഗ്യത പോലും ഇല്ലാതെ പോയതൊ എന്തൊ; പിടികൂടുന്നതിനുമുന്‍പ് കൈ കഴുകുന്നതായിരിക്കും തടിക്കു നല്ലത് എന്നു തോന്നി. കൂനിന്മേല്‍ കുരു എന്നൊക്കെ പറഞുകേട്ടിട്ടുണ്ട് .. പെട്ടിയും വലിച്ചോണ്ട് ഉള്ളിലേക്ക് ഓടി,വിവരം തിരക്കിമൂലയില്‍ ചെന്നു കാര്യങള്‍ പറഞതും സംശയദൃഷ്ടിയൊടെ നോക്കിക്കൊണ്ട് ബാഗെജ് വിബാഗത്തിലേക്ക് വിരല്‍ ചൂണ്ടി , അവിടെ പോയി തെറ്റുകുറ്റങള്‍ ഏറ്റു പറഞൊണ്ടുള്ള കടലാസില്‍ ഒപ്പിട്ടുകൊടുത്തിട്ട് നമ്മുടെ പൊന്നിന്‍ വിലയുള്ള ‘ദാസപ്പന്ടെ സ്വന്തം‘ എന്ന് വെണ്ടക്കാ അക്ഷരങളില്‍ എഴുതി ഒട്ടിച്ചിരിക്കുന്ന പെട്ടിയും കൈക്കലാക്കി തിരിച്ച് പുറത്തേക്കിറങി. സായിപ്പിതിനകം തന്നെ പെട്ടി കാണാനില്ല എന്ന് പരാതി എഴുതി കൊടുത്ത് പൊടിയും തട്ടി പോയിരുന്നു, അതുകൊണ്ട് ഉള്ളില്‍ അമ്മിക്കല്ലുതന്നെ ആയിരിക്കണം എന്നു പറഞ് പ്രതിഷേധപ്രകടനം നടത്തികൊണ്ടിരുന്ന കള്ളനെ സമാധാനിപ്പിച്ചു.


പുറത്തിറങിയിട്ടും ദാസപ്പനെത്തേടി ആരും എത്തിയതിണ്ടെ ലക്ഷണമൊന്നും കാണുന്നില്ല,പകല്‍ക്കിനാവുകളും പെട്ടിമാറ്റവുമൊക്കെയായി സമയം കുറെ സമയം ഓടിപോയിരിക്കുന്നു.ഇനി നമ്മളെ തിരിച്ചറിയാന്‍ കഴിയാതെ ഇവിടെക്കിടന്നു കറങുന്നുണ്ടൊ? വിമാനത്തില്‍ നിന്നൊന്നും കുത്തിക്കേറ്റാന്‍ പറ്റാത്തതുകൊണ്ട് വയറാണെങ്കില്‍
കരിയുന്നു, അടുത്തെങും ഒരു തട്ടുകട പോലും കാണുന്നില്ല.ഇന്ത്യന്‍ മോന്തകളില്‍ നോക്കി ഇളിച്ചുകാണിക്കാന്‍ ശ്രമിച്ചു ഒരു ഇളി പോലും തിരിച്ചുകിട്ടിയില്ല.അവസാനത്തെ അടവുതന്നെ പുറത്തെടുക്കേണ്ടി വരും ഇതാരെങ്കിലും ഇതിനുമുന്‍പ് പ്രയൊഗിച്ചിട്ടുണ്ടൊ ആവൊ ? കൈവശമുണ്ടായിരുന്ന ചുക്കിചുളിഞ പേപ്പറില്‍ “ദാസപ്പന്‍“ എന്ന്
കഴിയാവുന്നത്ര വലുതാക്കിയെഴുതി അതും പ്രദര്‍ശിപ്പിച്ചോണ്ട് വിമാനത്താവളത്തില്‍ വട്ടം ചുറ്റാന്‍ തുടങി. ആളുകളൊക്കെ ഇതെന്തുകൂത്ത് എന്നമട്ടില്‍ നോക്കുന്നുണ്ടായിരുന്നെങ്കിലും ഇടതുകൈയ്യിലെ കടലാസിലേക്കും തിരിച്ച് സ്വന്തം നെറ്റിയിലേക്കും കൈ മാറി മാറി ചൂണ്ടിക്കൊണ്ട് നടന്നു.ഫലത്തില്‍ അടക്കിചിരികളല്ലാതെ മറ്റോന്നും കാണുന്നില്ല.ആശ നിരാശയായും നിരാശ കടുത്തവിശപ്പായും മാറിക്കൊണ്ടിരിക്കുന്നു. കുറത്തിയുടെ ഉലകം സുറ്റല്‍ ഇത്രക്കും ചുറ്റിക്കുമെന്നു കരുതിയില്ല.ഒന്നു കൂടി ഫോണ്‍ ചെയ്യാമെന്നു വിചാരിച്ചാല്‍ കൈയ്യില്‍ പൊതിക്കാത്ത തേങാ പോലെ ഒരു നൂറിന്‍ണ്ടെ നോട്ടുമാത്രമുന്ണ്ട്, ഇതിപ്പോ എങനെ ചില്ലറയാക്കും? ചുറ്റും പരതിനോക്കിയപ്പോള്‍ ഒരു ബാങ്ക് കണ്ണില്‍ പെട്ടു,അവിടെനിന്നും കിട്ടിയ ചില്ലറയിട്ട് ദേവി മാഡത്തിനെ ഒന്നൂടെ വിളിച്ചു ഇത്തവണ മറുവശത്തുനിന്നായിരുന്നു കൂക്കുവിളി “നീ ഇതെവിടെയാ നിന്നേം കാത്തു എത്ര നേരമായി സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നു“.സ്‌റ്റേഷനൊ ഇനി ഇവിടെ വിമാന സ്‌റ്റേഷന്‍ എന്നാണൊ പറയുന്നത്? ഞാന്‍ മണിക്കൂറു നാലായി വിമാനത്താവളം പ്രദക്ഷിണം വെക്കുന്നു ആരെയും കാണുന്നില്ല.”അവിടെ നില്‍ക്കാന്‍ നിന്നോടാരു പറഞു ട്രെയിന്‍ പിടിച്ചു കോലാലംപൂരിലേക്കു വരൂ കൂടുതല്‍ വിവരങള്‍ ആ ലിസ്‌റ്റിലുണ്ട്“. എ ച് ആറിനോട് നൂറു വട്ടമെങ്കിലും ചോദിച്ചിട്ടുണ്ടാകും വിമാനത്താവളത്തില്‍ ആളുന്ടാവില്ലേ എന്ന്,“വൈ ആര്‍ യു സൊ സ്കെയെര്‍ഡ് ദേര്‍ വില്‍ ബി
പീപ്പിള്‍ വെയിറ്റിംഗ് ഫോര്‍ യു”, “ദെന്‍ വൈ ആര്‍ യു ഹവിങ് ഇന്‍സ്‌ട്രക്ഷന്‍സ് ഫൊര്‍ കാച്ചിങ്ങ് ട്രൈയിന്‍ റ്റു ക്കെ എല്‍?” പുച്ചത്തില്‍ ചിരിചോണ്ട് “ദാറ്റ്സ് ജസ്‌റ്റ് ഫോര്‍ എ ബാക്കപ്പ്” അവളുടെ ഒടുക്കത്തെ ഇംഗ്ലീഷും ബാക്കപ്പും മനുഷ്യന്ടെ നല്ല ജീവന്‍ മുഴുവനും പോയി.കൈയ്യില്‍ കിട്ടിയാല്‍ ആട്ടുകല്ലില്‍ അരച്ചുനിന്നെ ദോശ ചുട്ടോളാം
പ്രാകിക്കൊണ്ട് കോലാലംപൂരിലേക്കു ട്രെയിന്‍ കയറി.

(ആകാശയാത്ര അവസാനിച്ചു)

4 comments:

ബിജുരാജ്‌ said...

നിമിഷങള്‍ക്ക് ഒച്ചിനേക്കാള്‍ വേഗക്കുറവ്, മനസ്സില്‍ ഒരു അഗ്നികുണ്ടം , ഭഗവാനെ പുറത്തു കാത്തു നില്‍ക്കുന്നവര്‍ എന്തു കരുതും , അവരും മടുത്ത് തിരിച്ചുപോയാല്‍ നമ്മടെ കാര്യം കട്ടപ്പൊഗ.അകത്തുപോയി ഒഫീസറെ കാണൂ ആരൊ തോളില്‍ തട്ടിക്കൊണ്ട് പറഞു.തിരിച്ചയക്കാനുള്ള പരിപാടി ആയിരിക്കും,സ്വപ്നക്കൂട് തകരുകയാണൊ ?
കൊറത്തിക്കും പിഴച്ചോ?


(തുടരും.. കൊക്കിനുജീവനുന്ണ്ടെങ്കില്‍)
ഫാഗ്യം ചത്തില്ല .. തുടര്‍ന്നു വായിക്കൂ...

G.MANU said...

thudarooo......:)

Unknown said...

mashey...othry nanayittundutto...bobenum molyum adutha kalathu onnum vayikkan pattatha vishamum "Aakashayathra"blog vayichappol theernnu..keep blogging..

Anonymous said...

ബ്ബിജു നന്നയിറ്റുന്ദ് കെറ്റൊ! ആയൊ ദാ ന്യാന്‍ മലയാലം എഴുതാന്‍ പഡിചു"!!!!! :)